Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stray Dog

Malappuram

തെരുവ്‌നായ ശല്യം രൂക്ഷം: ആശങ്കയിലായി നാട്ടുകാര്‍

അങ്ങാടിപ്പുറം : വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ ആശങ്കയിലാക്കി അങ്ങാടിപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷം.

അങ്ങാടിപ്പുറം, വൈലോങ്ങര ആശാരിപടി, പതിമൂന്നാം വാര്‍ഡിലെ ഗാന്ധിനഗര്‍, റെയില്‍വേസ്റ്റേഷന്‍ ഭാഗങ്ങളിലാണ് തെരുവ് നായകളുടെ വിളയാട്ടം. അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ഐഎച്ച്ആര്‍ഡി റോഡില്‍ മൗലാനാ നഴ്‌സിംഗ് കോളജ് , ഐഎച്ച്ആര്‍ഡി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരെ തെരുവ്‌നായ ശല്യം ബാധിച്ചിട്ടുണ്ട്.അതിരാവിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍, മദ്രസ വിദ്യാര്‍ഥികള്‍ എന്നിവരും ആശങ്കയിലാണ്.

കൂട്ടത്തോടെ എത്തുന്ന നായകള്‍ വഴിയാത്രക്കാരെ ഓടിക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും നിത്യസംഭവമാണ്. എന്നാല്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു വിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാനും നായകളെ വന്ധ്യംകരിക്കുന്നതിനുള്ള എബിസി പദ്ധതി നടപ്പാക്കാത്തതും തെരുവ്‌നായ ശല്യം കൂടാനിടയാക്കിയിട്ടുണ്ട്. പ്രശ്‌നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം.

District News

വാഴക്കുളം ടൗണിൽ തെരുവുനായ ശല്യം രൂക്ഷം

വാഴക്കുളം: ടൗണിൽ തെരുവുനായ ശല്യം രൂക്ഷം. വാഴക്കുളം കല്ലൂർക്കാട് കവലയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് യാത്രക്കാരെ പ്രവേശിക്കാൻ അനുവദിക്കാതെ നായകൾ കാവൽ നിൽക്കുന്ന സാഹചര്യവും കഴിഞ്ഞദിവസം ഉണ്ടായി. നായകൾ കൂട്ടമായി ഇവിടെ എത്തുന്നതിനാൽ യാത്രികർ സ്റ്റോപ്പിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥയാണ്.

ഇടവഴികളിൽ നിന്നും മറ്റും പൊടുന്നനെ ചാടിവീഴുന്ന നായക്കൂട്ടം ഇരുചക്ര വാഹന യാത്രക്കാരെ അപായപ്പെടുത്തുന്ന സാഹചര്യവുമുണ്ട്. രൂക്ഷമായ നായ ശല്യത്തിന് അറുതി വരുത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

District News

തെരുവുനായ ഭീഷണി: പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി

വെള്ളൂർ: വെള്ളൂർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
പഞ്ചായത്തിലാകെ ആയിരത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

കഴിഞ്ഞ ദിവസം വീട്ടമ്മയടക്കം മൂന്ന് പേർക്ക് കടിയേറ്റ മടത്തേടം, പള്ളിക്കുന്ന് ഭാഗത്തുതന്നെ നൂറിലധികം തെരുവുനായ്ക്കളുണ്ട്. വെള്ളൂർ പമ്പ് ഹൗസ്, കമ്പനിപ്പടി, കേന്ദ്ര വിദ്യാലയം റോഡ്, പോലീസ് സ്‌റ്റേഷൻപടി, ആളൊഴിഞ്ഞ കമ്പനിയുടെ ക്വാർട്ടേഴ്സുകൾ, ഇഎസ്എ ആശുപത്രി പരിസരം തുടങ്ങിയ ഭാഗങ്ങളൊക്കെ തെരുവുനായ്ക്കൾ താവളമാക്കിയിരിക്കുകയാണ്.

നാളുകളായി വെള്ളൂർ പമ്പ് ഹൗസ്, കമ്പനിപ്പടി, കേന്ദ്ര വിദ്യാലയം റോഡ്, പോലീസ് സ്‌റ്റേഷൻപടി തുടങ്ങിയ ഭാഗങ്ങളിൽ തെരുവു വിളക്കുകൾ തെളിയുന്നില്ല.
ഇരുൾ മൂടിയ ഈ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ ജൈവ മാലിന്യമടക്കം തള്ളുന്നതിനാൽ തെരുവുനായ്ക്കൾ ഇവിടെ പെരുകുകയാണ്.

ജനജീവിതത്തിന് കടുത്ത ഭീഷണിയായി തെരുവുനായ്ക്കൾ മാറിക്കഴിഞ്ഞതിനാൽ തെരുവുവിളക്കുകൾ തെളിക്കുന്നതിനും മാലിന്യം തള്ളലിനെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Kerala

ബസിനടിയില്‍ കിടന്ന തെരുവുനായയുടെ ആക്രമണത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്

മലപ്പുറം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസിനടിയില്‍ കിടന്ന തെരുവുനായ ഡ്രൈവറെ ആക്രമിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്നു കോഴിക്കോട്ടേക്കുള്ള ആദ്യ ട്രിപ്പ് എടുക്കാനായി എത്തിയ ഡ്രൈവര്‍ അജ്മല്‍ ബാബുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അജ്മൽ ബസിനടുത്തേക്കു ചെന്നു ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിനടിയില്‍ കിടന്ന നായ ചാടിവീണത്. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കടിച്ചു കീറുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് അടിയന്തര പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയിട്ടുണ്ട്. ഓഫീസ് സമയങ്ങളില്‍ കോഴിക്കോട് റൂട്ടില്‍ യാത്രക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന പ്രധാന സര്‍വീസായിരുന്നു ഇത്. അധ്യാപകരും സ്ഥിരം യാത്രക്കാരും ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഡ്രൈവര്‍ക്ക് പരുക്കേറ്റതോടെ ഈ സര്‍വീസ് പൂര്‍ണമായി റദ്ദാക്കേണ്ടി വന്നു.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഡിപ്പോയില്‍ വച്ച് യാത്രക്കാരിക്കും തൊട്ടുമുന്നിലെ ചായക്കടയ്ക്കു സമീപം മറ്റൊരു ഡ്രൈവര്‍ക്കും തെരുവുനായുടെ കടിയേറ്റിരുന്നു. ജില്ലാ ആസ്ഥാനത്തെ പ്രധാന ജംഗ്ഷനായ കുന്നുമ്മലിലും പരിസരത്തും തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഡിപ്പോയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരസഭയ്ക്ക് കത്ത് നല്‍കിയതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. കൂടാതെ, ഡിപ്പോ പരിസരത്ത് നായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ജീവനക്കാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

National

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസുകാരി മരിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ബൂന്ദിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസുകാരി മരിച്ചു. മൂന്നാം ക്ലാസ് വിദ്യാർഥിനി റിങ്കു ഭീലാണ് മരിച്ചത്. വീടിന് സമീപമുള്ള വയലിൽ നിൽക്കുമ്പോഴായിരുന്നു ഒരു കൂട്ടം തെരുവുനായ്ക്കൾ ചേർന്ന് റിങ്കുവിനെ ആക്രമിച്ചത്.

ശരീരത്തിന്‍റെ പല ഭാഗങ്ങളിലും നായ്ക്കൾ കടിച്ചുകീറി. റിങ്കുവിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർള പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിക്കുകയും ഒരു ലക്ഷം രൂപ കൈമാറുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 

Latest News

Corehub Up